27 മാർച്ച് 2009
ബെങ്കലൂരിലെ ധാബകള്‍
(ബാഗ്ലൂര്‍ പഴയ പേര്; പുതിയ പേര് 'ബെങ്കലുരു')
വടക്കേയിന്തൃയില്‍ധാരാളം കാണാന്‍ കഴിയുന്ന പഞ്ചാബിധാബകള്‍ ബെങ്കളൂരിലും ധാരാളമുണ്ട്. പക്ഷെ സിഖുകാരന്‍റെ പേരില്‍ അറിയപ്പെടുന്ന ഈ പഞ്ചാബിധാബകളില്‍ ഒന്നിലും ഒരു തലപ്പാവുകാരനെകാണാന്‍ കഴിയുമെന്ന് തോന്നുന്നില്ല. എന്‍റെ സുഹൃത്തുക്കളുടെയും എന്‍റെയും അനുഭവം അതാണ്.
ഒരു 'ഐ ടി' സുഹൃത്തുമായി നാട്ടിലേക്കു കാറില്‍ പോകുമ്പോഴാണ് മൈസൂര്‍ റോഡില്‍ ധാരാളം ധാബകള്‍ കാണുമെന്ന പ്രതീക്ഷിച്ചത്. സമയം വളരെ വൈകിയത് കൊണ്ടാകാം അവിടെ ഒന്നുംതന്നെ തുറന്നു
കണ്ടില്ല. യാത്ര കഴിഞ്ഞ ഡിസംബര്‍ മുപ്പത്തിഒന്നാം തീയതി ആയിരുന്നു. ഒരു ചായ കുടിക്കാനായി ചായക്കട ഏറെ തിരക്കി മൈസൂര്‍ സിറ്റിക്ക് രണ്ടുവലം വച്ചു വഴിതെറ്റിയത് മിച്ചം.
പതിനൊന്നു മണിക്ക് ശേഷം മദ്യ വില്പന അനുവദിക്കാത്തതാണ് ഇത്തരത്തില്‍ ധാബകളുടെ നിശാപ്രവര്‍ത്തനത്തെ ബാധിച്ചതെന്ന് അച്ചു എന്ന സുഹൃത്ത് പറഞ്ഞു.
പിന്നീടൊരു ചാന്‍സ് ഒത്തുകിട്ടിയത് മറ്റൊരു കന്നടിക സുഹൃത്തിന്‍റെ ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ തുംകൂര്‍ നിന്നും മൂന്നു മണിക്കൂര്‍ യാത്ര ചെയ്താലെത്തുന്ന കേന്കേരി എന്ന് പേരുള്ള ഒരു ചെറു ഗ്രാമത്തിലേക്ക് പോകുന്ന വഴിയിലാണ്.
ആ യാത്രയില്‍ മൂന്ന് ധാബകളില്‍ കയറിയെങ്കിലും തുംകൂര്‍ കഴിഞ്ഞു വിജനമായ വഴിയരുകിലുള്ള ഒരു ധാബ വളരെ ഇഷ്ടമായി. അവിടെ വിറകുപയോഗിച്ചു സാധാരണ രീതിയില്‍ ആണ് ഭക്ഷണം ശരിയാക്കുന്നത്. കട്ടില്‍ പോലുള്ള ഒരു സമഗ്രിയില്‍ ആണ് കയറി കുത്തിയിരുന്ന് കൂട്ടമായി ലോറി ജീവനക്കാര്‍ ആഹാരം കഴിച്ചു കൊണ്ടിരുന്നു. ആ കട്ടിലും അതില്‍ ഇട്ടിരുന്ന തടിക്കഷണങ്ങളും പിന്നെ ഒരാള്ക്ക് തന്നെ കടന്നു പോകാന്‍ പറ്റും വിധം ഇഴയകലത്തിലെ കയര്‍ വരിച്ചിലും ഒക്കെ ഒരു രസം തന്നെ സാധാരണയായി.
മലയാളിക്ക് തട്ടുകട എണ്ണ നൊസ്റ്റാള്‍ജിയ പോലെയാണ് വടക്കെയിന്ത്യക്കാര്‍ക്ക് ധാബകളും.
സാധാരണയായി ധാബകളിലെ ഭക്ഷണത്തിന് നല്ല രുചിയാണെന്നു പറയാറുണ്ട്. അത് വളരെ ശരിയാണെന്ന് എനിക്ക് തോന്നി. ദാല്‍ കരിക്ക് എന്താന്നൊരു രുചി. നാട്ടിലെ രുചിയുമായി അതിന് ഏറെ സാമ്യമുണ്ടായിരുന്നു.
മരുന്നിനു പോലും ഒരു പഞ്ചാബി പോലുമില്ലാത്ത ധാബകള്‍ ഏറ്റെടുത്ത് നടത്തുന്നതും തുടങ്ങുന്നതുമൊക്കെ കന്നടക്കാരും തമിഴരും മലയാളികളുമാണ്. മുന്‍കാലങ്ങളില്‍ ശരിക്കുള്ള ധാബകളില്‍ അവര്‍ ജോലിചെയ്തിരുന്നോ എന്നൊന്നും നമുക്കറിയില്ല.
സാധാരണക്കാരായ യാത്രക്കാര്‍ക്ക് വഴിയോര സൌകര്യങ്ങള്‍ ഒരുക്കുകയായിരുന്നു ധാബകളുടെ ലക്ഷ്യം. വളരെ ദൂരം യാത്ര ചെയ്തു വരുന്ന വര്‍ക്കു ഭക്ഷണം നല്‍കാനും വിശ്രമിക്കാനും കൂട്ടം കൂടിയിരുന്നു കുറെ നാട്ടുവിശേഷങ്ങള്‍ പറയാനും പറ്റിയ ഇടത്താവളങ്ങള്‍ ആയി ധാബകള്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ഭൂതകാലം ധാബകള്‍ക്കുണ്ടായിരുന്നു. വിവര സാങ്കേതിക വിദ്യകളും മൊബൈല്‍ ഫോണുകളും താഴെക്കിടയിലേക്കിറങ്ങി വരുന്നതിനു മുമ്പ് ഒരു വിവര കൈമാറ്റ സ്ഥാനമായി ഇവകള്‍ പ്രവര്‍ത്തിച്ചിരുന്നു. താന്‍ പിന്നിട്ട റോഡിലെ കാര്യങ്ങളും വഴിയിലെ അപകട സാധ്യതകളും എതിരെ യാത്ര ചെയ്യുന്നവര്‍ക്ക് പ്രയോജനപരമായി അവതരിപ്പിക്കാനും ഈ ഇടങ്ങള്‍ പ്രയോജനപ്പെട്ടിരുന്നു.
പട്ടിയും പൂച്ചയും മുയലും ഒക്കെ അവിടെയുണ്ടാകും. ഭക്ഷണാവശിഷ്ടങ്ങള്‍ കഴിച്ചു അപ്പപ്പോള്‍ തന്നെ അവിടെയാകെ അവ വൃത്തിയാക്കുന്നു. ബെങ്കലൂരിലെ തിക്കിലും തിരക്കിലും ശ്വാസം മുട്ടി ജീവിക്കുന്നവര്‍ക്ക് ഒന്നു മൂരിനിവര്‍ത്തി ശ്വാസം വിടാനുള്ള ഒരു സാവകാശം ലഭിക്കുന്നത് ഇത്തരത്തിലുള്ള സ്ഥലങ്ങളില്‍ എത്തുമ്പോഴാണ്.
രാത്രി ഒരു മണിയോടെ യാത്ര പിന്നെയും തുടര്‍ന്നു. യാത്രയാണല്ലോ ജീവിതം !
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ